ന്യൂഡൽഹി: 2027ലെ സെൻസസിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ലോകത്തിലെ ഏറ്റവും വലിയ വിവരശേഖരണ പ്രക്രിയയ്ക്കായി 11,718 കോടി രൂപയാണു മന്ത്രിസഭ അനുവദിച്ചത്. അടുത്തവർഷം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയും 2027 ഫെബ്രുവരിയിലുമായി രണ്ടു ഘട്ടത്തിലാണ് സെൻസസ് പ്രക്രിയ നടക്കുക.
സ്വാതന്ത്ര്യത്തിനുശേഷം ജാതി കണക്കെടുപ്പ് നടത്തുന്ന ആദ്യ സെൻസസ്, രാജ്യത്തെ ആദ്യ ഡിജിറ്റൽ സെൻസസ് എന്നീ പ്രത്യേകതകളോടെയാണ് 16 വർഷത്തിനുശേഷം വീണ്ടും സെൻസസ് പ്രക്രിയ രാജ്യത്തു നടക്കുക.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നലെ നടന്ന മന്ത്രിസഭായോഗമാണ് 2027 സെൻസസ് പ്രക്രിയയ്ക്ക് അംഗീകാരം നൽകിയത്.